11.07.2015

മോക്ഷം




കത്തിയമരുന്ന ചില ചിന്തകളുണ്ട്
ചാരംവാരിപൂശി വൃണം മറയ്ക്കുന്ന
ആത്മാവിനെ പിന്നില്‍ നിന്നു കൊഞ്ഞനം കുത്തുന്ന
വെളളപ്പറവകളെ ഞാനിന്നു കണ്ടു.
ഒരു പിടി അരിമണികളവയ്‌ക്കെറിഞ്ഞു കൊടുത്തു 
ചതിച്ചു പിടിച്ചു കൂട്ടിലടച്ചു.
സ്വര്‍ണ്ണകൂടല്ല, വെറും ഇരുമ്പുകൂട്...!
ഒടുക്കം അവയുടെ ചിറകരിഞ്ഞു 
മുതുകില്‍ക്കെട്ടി ഞാനും പറക്കും 
നിശബ്ദ നാഭിയിലഭയം തേടാന്‍.